TravelUAEWorld

നിക്ഷേപത്തിലൂടെ പൗരത്വം വാഗ്ദാനം ചെയ്ത് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്

ദുബായ്: നിക്ഷേപകര്‍ക്ക് സമാനതകളില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ച് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്. വികസിച്ചു കൊണ്ടിരിക്കുന്ന സിറ്റിസണ്‍ഷിപ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് (സിബിഐ) പ്രോഗ്രാം വഴിയാണിതിന് അവസരമെന്ന് കൃഷി, ഫിഷറീസ്, സമുദ്ര വിഭവ, സഹകരണ മന്ത്രി സമല്‍ ഡഗ്ഗിന്‍സ്, സിബിഐ യൂണിറ്റ് മേധാവി മൈക്കല്‍ മാര്‍ട്ടിന്‍ എന്നിവര്‍ അറിയിച്ചു.
ശക്തമായ സാമ്പത്തിക വളര്‍ച്ചയും വൈവിധ്യവും പ്രകടമാക്കുന്ന അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യമാണ് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്. ദുബായിയെ പോലെ വികസിതമാണിവിടം. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലെ സാമ്പത്തിക പൗരത്വ അവസരം യുഎഇയിലെ താമസക്കാര്‍ക്ക് അമൂല്യമായ നിക്ഷേപമാണ്. ദുബായ് ആസ്ഥാനമായ വിജയകരമായ ഒരു ബിസിനസുടമക്ക് പൗരത്വം സുരക്ഷയുടെ അധിക ഘടകം നല്‍കുന്നുവെന്ന് മന്ത്രി ഡഗ്ഗിന്‍സ് പറഞ്ഞു.
രാജ്യത്തെ അടുത്തിടെ അപ്‌ഗ്രേഡ് ചെയ്ത സിബിഐ പ്രോഗ്രാമിനെ കുറിച്ച് ദുബായിലെ നിക്ഷേപകരെ ബോധവത്കരിക്കാനും കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാനും ലക്ഷ്യമിട്ടുള്ള ഒരു സ്റ്റേക് ഹോള്‍ഡര്‍ ഇവന്റ് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ദുബായ് താജ് ഹോട്ടലില്‍ ഒരുക്കുകയായിരുന്നു.
”2022 ഡിസംബറില്‍ രാജ്യം സിബിഐ പ്രോഗ്രാമില്‍ കാര്യമായ മാറ്റങ്ങള്‍ പ്രഖ്യാപിക്കുകയും ഈ ഫെബ്രുവരിയില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. അവരുടെ കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും സമ്പന്നമായ അടിത്തറ തേടുന്ന ഒരു ബുദ്ധിമാനായ നിക്ഷേപകന്റെ ആവശ്യങ്ങള്‍ നിറവേറ്റാനായി പ്രോഗ്രാം തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ പ്രധാന പങ്കാളികളുമായും വളരെയധികം കൂടിയാലോചിച്ച ശേഷമാണ് ഈ മാറ്റങ്ങള്‍ വരുത്തിയത്. സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് രാഷ്ട്രത്തെ സുസ്ഥിരമായ ഒരിടമാക്കി മാറ്റുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഗവണ്‍മെന്റ് ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരുകയാണ്” -മാര്‍ട്ടിന്‍ ഊന്നിപ്പറഞ്ഞു. ശക്തമായ ജാഗ്രതാ പ്രക്രിയകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പ്രോസസ്സിംഗ് കാര്യക്ഷമതയും കൃത്യതയും വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ സിബിഐ യൂണിറ്റ് ഞങ്ങളുടെ കാര്യക്ഷമവും അറിവുള്ളതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ വിദഗ്ധരുടെ ടീമിനെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സുസ്ഥിര വളര്‍ച്ചാ ഫണ്ടിലേക്ക് (എസ്ജിഎഫ്) സംഭാവന നല്‍കാനോ സര്‍ക്കാര്‍ അംഗീകൃത റിയല്‍ എസ്റ്റേറ്റ് വാങ്ങാനോ കഴിയുന്ന നിക്ഷേപകര്‍ക്കായി സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് നൂതന നിക്ഷേപ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. സുസ്ഥിര വളര്‍ച്ചാ ഫണ്ടിലെ നിലവിലുള്ള എക്‌സ്‌ക്‌ളൂസീവ് ലിമിറ്റഡ് ടൈം ഓഫര്‍, യോഗ്യതയുള്ള അപേക്ഷകരെ ത്വരിതപ്പെടുത്തിയ അപേക്ഷാ പ്രക്രിയക്ക് (എഎപി) കീഴില്‍ അവരുടെ പൗരത്വം നേടാന്‍ അനുവദിക്കുന്നു. മന്ത്രി ഡഗ്ഗിന്‍സ് സമ്പദ്‌വ്യവസ്ഥയെ കുറിച്ചും സമ്പദ് വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുന്ന ഏഴ് അടിസ്ഥാന തൂണുകളെ കുറിച്ചുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞ സംബന്ധിച്ചും സംസാരിച്ചു. ഭക്ഷ്യസുരക്ഷ, ഊര്‍ജ പരിവര്‍ത്തനം, സാമ്പത്തിക വൈവിധ്യവത്കരണം, സുസ്ഥിര വ്യവസായങ്ങള്‍, ക്രിയേറ്റിവ് എകോണമി, സാമൂഹിക സംരക്ഷണം എന്നിവയാണവ.
കരീബിയനിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാണ് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്. ടൂറിസത്തിന് പേരു കേട്ട തുറമുഖമെന്ന നിലയില്‍ ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. രാജ്യം ഏറ്റവും കൂടുതല്‍ വിദേശനാണ്യം സമ്പാദിക്കുന്ന മേഖലയായി ടൂറിസം തുടരുന്നു. ഓരോ താമസക്കാരനും 6.3 വിനോദ സഞ്ചാരികള്‍ എന്നതാണ് നിരക്ക്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് വിനോദ സഞ്ചാരത്തിന്റെ എണ്ണത്തില്‍ ലോകത്തിലെ 11-ാം സ്ഥാനത്താണ്. കരീബിയനില്‍ ഏഴാം സ്ഥാനത്തുമാണ്. 2018ല്‍ ടൂറിസം മേഖലയില്‍ മാത്രം 300 ദശലക്ഷം യുഎസ് ഡോളറിലധികം സൃഷ്ടിച്ചു. ഇത് ജിഡിപിയുടെ 42.63 ശതമാനവും കരീബിയനിലെ എല്ലാ അന്താരാഷ്ട്ര ടൂറിസം രസീതുകളുടെയും ഏകദേശം ഒരു ശതമാനവുമായി.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.